തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ ഉൾപ്പെടെ പലതരം വിവാദങ്ങളിൽപ്പെട്ട എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി സർക്കാർ. ഇന്നലെ രാത്രി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി മടങ്ങിയതിനു പിന്നാലെയാണ് ഉത്തരവിറങ്ങിയത്. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെ നടത്തിയ 'തടിയൂരൽ' തീരുമാനം, മുഖ്യമന്ത്രിയുടെ നാടകമാണെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.
ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകിയെങ്കിലും അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും. ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെ കൈമാറിയ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ ; പി.വി. അൻവർ ആരോപിച്ച റിദാൻ,മാമി കേസുകളിൽ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നായിരുന്നു കണ്ടെത്തൽ. എ.ഡി.ജി.പിക്കെതിരെ നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന സാങ്കേതിക വാദമുയർത്തി മുഖ്യമന്ത്രി പിടിച്ചു നിന്നെങ്കിലും ഒടുവിൽ മുപ്പത്തിരണ്ടാം ദിവസം നടപടിയെടുക്കാൻ നിർബന്ധിതനായി.
ആർ.ജെ.ഡി വിയർക്കുന്നു : പ്രശാന്ത് കിഷോറിൻ്റെ പാർട്ടിക്കെതിരെ കൺസൾട്ടൻസി
October 05, 2024 09:30 AMറിക്രൂട്ട് ചെയ്ത് 2 വർഷമായിട്ടും ജോലിയില്ല : ഇൻഫോസിസിനെതിരെ പരാതി
October 03, 2024 09:48 AMഇസ്രയേലിനെതിരായ ആക്രമണം : ഇറാന് മുന്നറിയിപ്പുമായി അമേരിക്ക
October 02, 2024 10:45 AM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.